തിരുവനന്തപുരം:”ഞങ്ങൾ കമ്മ്യൂണിസ്റ്റ് അതിക്രമങ്ങളുടെ ഇരകളല്ല, അതിനെ തോൽപ്പിക്കാനുള്ള ജനമുന്നേറ്റത്തിന്റെ നിർഭയരായ യോദ്ധാക്കളാണ്.”
ഈ ശക്തമായ വാക്കുകൾ മുതിർന്ന ബിജെപി നേതാവും, പരിചയസമ്പന്നനായ വിദ്യാഭ്യാസ വിദഗ്ധനുമായ സദനന്ദൻ മാസ്റ്ററുടേതാണ്. അദ്ദേഹത്തിന്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വം നമുക്കെല്ലാവർക്കും അഭിമാനകരമാണെന്ന് രാജീവ് ചന്ദ്രശേഖർ.
1994-ൽ, ക്രൂരമായ കമ്മ്യൂണിസ്റ്റ് അതിക്രമത്തിൽ അദ്ദേഹം ഇരുകാലുകളും നഷ്ടപ്പെട്ടു. എന്നാൽ അത് അദ്ദേഹത്തിന്റെ ആത്മാവിനെ ഒരിക്കലും തകർത്തില്ല. കമ്യൂണിസ്റ്റ് അക്രമത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ അദ്ദേഹം നമ്മുടെ പ്രതിരോധ ശക്തിയുടെ പ്രതീകമായും ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർക്ക് പ്രചോദനമായും ഇന്ന് നിലകൊള്ളുന്നു.
അദ്ദേഹത്തിന്റെ വിശാലമായ പരിചയവും അതുല്യമായ ധൈര്യവുമാണ് പാർലമെന്റിൽ വലിയ മൂല്യം നൽകുക. അക്രമരഹിതവും അവസര സമ്പന്നവുമായ വികസിത കേരളം നിർമ്മിക്കാനുള്ള നമ്മുടെ ദൗത്യം അദ്ദേഹത്തിന്റെ രാജ്യസഭയിലെ സാന്നിധ്യം ശക്തിപ്പെടുത്തും.
സദാനന്ദൻ മാസ്റ്ററിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും!
