തിരുവനന്തപുരം:പ്രതിപക്ഷത്തിരിക്കുമ്പോൾ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ഭരണപക്ഷത്ത് എത്തുമ്പോൾ നിശബ്ദത പാലിക്കുകയും ചെയ്യുന്ന നേതാക്കന്മാർക്കിടയിൽ വ്യത്യസ്തനായിരുന്നു വിഎസ് അച്യുതാനന്ദൻ. അദ്ദേഹം എപ്പോഴും ജനങ്ങൾക്ക് വേണ്ടി ജനപക്ഷത്തു നിന്ന് സംസാരിച്ചുകൊണ്ടിരുന്നു. വിഎസ് അച്യുതാനന്ദന്റെ ജീവിതം തന്നെ പോരാട്ടമായിരുന്നു. കേരളത്തിന്റെ എല്ലാ സമരമുഖങ്ങളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. പ്രകൃതിസംരക്ഷണം, സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം, കർഷക പ്രശ്നങ്ങൾ, അവകാശ സമരങ്ങൾ, പാവപ്പെട്ടവരുടെ ജീവിത പ്രശ്നങ്ങൾ തുടങ്ങി എല്ലാ തരത്തിലുള്ള സമരങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അദ്ദേഹം വിശ്വസിച്ച ആദർശത്തിനു വേണ്ടി സ്വജീവിതം ചിട്ടപ്പെടുത്തി, അവസാന നിമിഷം വരെ ആദർശത്തിന്റെ ആധാരത്തിൽ ഉറച്ചുനിന്ന മാതൃകയായി. പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയ രംഗത്തും വിഎസ് എന്നും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ വേർപാടിലൂടെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു യുഗമാണ് അവസാനിക്കുന്നത്. പുതുതലമുറയ്ക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു നേതാവിനെയാണ് വിഎസിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു.
2025-07-21
