തിരുവനന്തപുരം:ഈ കാലഘട്ടത്തിൽ ലോകത്തെ മഥിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കെല്ലാംപരിഹാരവും വെളിച്ചവും നൽകുന്ന സ്രോതസ്സാണ് ശ്രീനാരായണ ദർശനങ്ങളും സാഹിത്യവുമെന്ന്പ്രമുഖ ചലച്ചിത്രകാരൻഅടൂർ ഗോപാല കൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന ശ്രീ നാരായണഗുരു സാഹിതി വിജ്ഞാന പീഠം പുരസ്‌കാരം പ്രമുഖ എഴുത്തു കാരനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായഡോ. എം. ആർ.തമ്പാന് വൈ. എം. സി. എ. ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഡോ. കായംകുളം യൂനുസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി വിശ്രുതാത്മനന്ദ (ശിവഗിരി മഠം )അനുഗ്രഹ പ്രഭാഷണം നടത്തി. മലയാലപ്പുഴ സുധൻ, ഡോ. ഷാജി പ്രഭാകരൻ, അഡ്വ.ടി. എസ്. ഹരിഷ് കുമാർ,റാണി മോഹൻദാസ്,ഡോ. ബി.എസ്. ബാലചന്ദ്രൻ, അമ്പലത്തറ ചന്ദ്രബാബു, കെ. ഭാസ്കരൻ, ജോൺ ജി. കൊട്ടറ, അമരവിള തമ്പി എന്നിവർ പ്രസംഗിച്ചു.
നേരത്തേ പ്രമുഖ കവികൾ പങ്കെടുത്ത കവിയരങ്ങുo പ്രൊഫ. ഗായത്രി വിജയ ലക്ഷ്മിയുടെ ഗുരുദേവ കൃതികളുടെ നൃത്താവിഷ്കരം നടന്നു. മലയാലപ്പുഴ സുധൻ രചിച്ച ശ്രീനാരായണ ഗുരുവിന്റെ ദേവീ സ്തോത്രംകൃതികളിലെ അറിവാഴങ്ങൾ എന്ന കൃതി അടൂർ ഗോപാല കൃഷ്ണൻ ഡോ. എം. ആർ. തമ്പാന് നൽകി പ്രകാശിപ്പിച്ചു.
2026-01-01
